വിമാനത്തിൽ ഇനി മാസ്ക് നിർബന്ധം

ഓസ്‌ട്രേലിയക്കുള്ളിലുള്ള വിമാന യാത്രകളിലും രാജ്യാന്തര വിമാന യാത്രകളിലും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു.

വിദേശത്ത് നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

ഓസ്‌ട്രേലിയക്കുള്ളിലുള്ള വിമാന യാത്രകളിലും രാജ്യാന്തര വിമാന യാത്രകളിലും വിമാനത്തിനുള്ളിൽ യാത്രയിലുടനീളം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാനാണ് ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു.

എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. നേരത്തെ വിമാനത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലായിരുന്നു.

ഓസ്‌ട്രേലിയയിൽ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മാസ്ക് ധരിക്കുന്നതിന് പുറമെ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെയുള്ള എല്ലാ രാജ്യാന്തര യാത്രക്കാരും വിമാനത്തിൽ കയറും മുൻപ് കൊവിഡ് പരിശോധന നടത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യും മുമ്പ് യാത്രക്കാർ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാൽ സീസണൽ ജോലിക്കാർക്ക് ഇളവുകൾ ലഭിക്കാം.

വിദേശത്തു നിന്നെത്തുന്നവരുടെ എണ്ണം കുറയ്ക്കും

വിദേശത്ത് നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഫെബ്രുവരി 15 വരെയാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ന്യൂ സൗത്ത് വെയിൽസിലേക്ക് ആഴ്ചയിൽ 1,505 പേർക്കാണ് തിരിച്ചെത്താൻ കഴിയുക.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് 512 പേർക്കും, ക്വീൻസ്ലാന്റിലേക്ക് 500 പേർക്കു വീതവും മാത്രമേ ആഴ്‌ചയിൽ തിരിച്ചെത്താൻ കഴിയു. വിക്ടോറിയയിൽ നിലവിലെ പരിധിയായ 490 പേർക്ക് തിരിച്ചെത്താം.

ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നതിൽ 80 ശതമാനം പേരും പുതിയ സ്‌ട്രെയിൻ വൈറസ് ഉള്ളയിടങ്ങളിൽ നിന്നാണെന്ന് മോറിസൺ പറഞ്ഞു.

കൂടാതെ വിമാന ജീവനക്കാർ പരിശോധന നടത്തുന്നതിനെക്കുറിച്ചും മോറിസൺ സൂചിപ്പിച്ചു.

വിമാന ജീവനക്കാർ ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം ഏഴു ദിവസം കൂടുമ്പോൾ പരിശോധന നടത്തണമെന്നും അടുത്ത വിമാനത്തിൽ കയറും മുൻപ് വരെയോ 14 ദിവസമോ ക്വാറന്റൈൻ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version